തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ മറ്റ് ബാങ്കുകളില്‍ നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ബിനാമി പേരുകളിൽ കിരണ്‍ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
ഇരിങ്ങാലക്കുട കാനറ ബാങ്കിൽ നിന്ന് മാത്രം കിരൺ നാല് ലോണുകളിൽ നിന്നായി അഞ്ച് കോടി രൂപ വായ്‌പ എടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ചതുപ്പ് നിലം ഈടുവച്ച് ആറ് കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽനിന്ന് കിരൺ തട്ടിയെടുത്തത്.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന കിരണിന്റെ വാദം പൊളിക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബാങ്കിലെ കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക് കോടികളുടെ ഇടപാട് നടന്നിട്ടുള്ളതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇതിനിടെയാണ് കിരണിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.
Most Read: തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല, കേസുകൾ നിയമപരമായി നേരിടും; സ്വപ്‌ന സുരേഷ്