കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി

By Desk Reporter, Malabar News
guidelines for international travelers
Ajwa Travels

തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പില്‍ രണ്ട് തസ്‌തികകള്‍ സൃഷ്‌ടിച്ചത്.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തില്‍ ഓരോ കണ്‍സള്‍ട്ടന്റ് തസ്‌തിക വീതമാണ് സൃഷ്‌ടിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗം ഡോക്‌ടറുടെ സേവനം അടുത്തിടെ ലഭ്യമാക്കിയിരുന്നു. അത് കൂടാതെയാണ് പുതിയ 2 തസ്‌തികകള്‍ സൃഷ്‌ടിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്.

കാസര്‍ഗോഡ് ആരോഗ്യ രംഗത്തെ ശക്‌തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പ് വരുത്തി.

സര്‍ജറി, ഇഎന്‍ടി, ഒഫ്‌താൽമോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവിലെ ഒപിക്ക് ആവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്‌ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

Most Read:  മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE