സ്‌ഥാനാർഥി നിർണയത്തിൽ വ്യക്‌തി താൽപര്യങ്ങൾ ഒഴിവാക്കണം; കെസി വേണുഗോപാൽ 

By Team Member, Malabar News
kc venugopal
കെസി വേണുഗോപാൽ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തെ പറ്റി വ്യക്‌തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പിലേക്ക് ഇത്തവണ സ്‌ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തിതാൽപര്യങ്ങൾ നോക്കരുതെന്നും, വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും കെസി വേണുഗോപാൽ വ്യക്‌തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്ക് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികലെ നിർണ്ണയിക്കുന്നതിൽ കൈക്കൊള്ളുന്ന വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ ഇത്തവണ മാറ്റിവെക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിക്കും നിർദേശം നൽകിയിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ മാത്രമേ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിക്കൂ എന്നും, അതിനായി വ്യക്‌തിപരമായ താൽപര്യങ്ങൾ മാറ്റിനിർത്തി വിജയസാധ്യത ഉള്ള സ്‌ഥാനാർഥികളെ മൽസരിപ്പിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വ്യക്‌തി താൽപര്യങ്ങൾ ഇല്ലാത്ത ആളായതിനാലാണ് താൻ ഇക്കാര്യം തുറന്നു പറയുന്നതെന്നും, എന്നാൽ വ്യക്‌തി താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ ഇത് തുറന്നു പറയാൻ മടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് സീറ്റ് വിഭജനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർണായ തീരുമാനം എടുക്കാനായി തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നിർണായക സമിതി യോഗം ചേർന്നത്. സീറ്റ് വിഭജനം ഉൾപ്പടെയുള്ള ഘടക കക്ഷികളുടെ ആവശ്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‍തു.

Read also : നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ്‌ നേതൃയോഗങ്ങൾക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE