തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ ഹാളുകളിൽ എത്തിച്ചു. തപാൽ വോട്ടുകളും വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും വെവ്വേറെ മേശകളിൽ ആയിരിക്കും എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഫലസൂചന എട്ടരയോടെ എത്തും. അന്തിമ ഫലം ഉച്ചയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലാവും അതീവ ശ്രദ്ധ. എൻഡിഎ നേട്ടം നേമത്തോ കഴക്കൂട്ടത്തോ മഞ്ചേശ്വരത്തോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം. ട്വന്റി 20ക്ക് നേട്ടമുണ്ടാകുമോ? കളമശ്ശേരിയിലും തൃത്താലയിലും ജനം ആർക്കൊപ്പം? കേരള കോൺഗ്രസ് ശക്‌തിയിൽ ആര് മുന്നിലെത്തും? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
മൂന്ന് മുന്നണികൾക്കും ഒരു പോലെ നിർണായകമായ തിരഞ്ഞെടുപ്പാണിത്. ഭരണത്തുടർച്ച ഉറപ്പിച്ച എൽഡിഎഫിന്റെ ആത്‌മവിശ്വാസം തള്ളിക്കളഞ്ഞ് യുഡിഎഫ് മുന്നിലുണ്ട്. അതേസമയം, കൂടുതൽ സീറ്റുകളിൽ ഭരണം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല മുതൽ ആഴക്കടൽ വരെയുള്ള വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോയെന്നും കണ്ടറിയണം.
Also Read: ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി