മടിക്കേരി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ കര്‍ണാടകയില്‍ കസ്‌റ്റഡിയില്‍. ആദിവാസി വിഭാഗത്തിലുള്‍പ്പെട്ടവരെ ക്രിസ്‌തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ നിയമമായ സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ആദിവാസി വിഭാഗക്കാരനായ പണിയറവര മുത്തയേയും കുടുംബത്തെയും വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്‌തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി കോളനിയില്‍ എത്തിയത്.
Read also: നടിയെ ആക്രമിച്ച കേസ്; ഷേഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ ചുമതല