ചെന്നൈ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇക്കാര്യം തടയണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു. ഹരജി പരിശോധിച്ച ശേഷം നാല് ആഴ്‌ചക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കോടതിയുടെ അവധിക്കാല ബെഞ്ച് നോട്ടീസ് നല്‍കി. ജൂണ്‍ ആറിന് വേനല്‍ അവധി അവസാനിക്കുന്നതോടെ വിഷയം റെഗുലര്‍ ബെഞ്ചിന് കൈമാറും.
ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകന്‍ ബി ജഗന്നാഥാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
Read also: ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ക്രിസ്‌ത്യാനിയാവണം; താമരശേരി ബിഷപ്പ്