തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗമുക്‌തി നേടിയത് 8474 പേരാണ്. ആകെ രോഗബാധ 7020 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 6037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 734 രോഗബാധിതരും, 91,784 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 54339 സാംപിളുകളാണ് പരിശോധിച്ചത്.
National News: ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്‌ച എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിൽ
മറ്റു സംസ്‌ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുന്നവരിൽ ആർക്കെങ്കിലും കോവിഡ് പിടിപെട്ടാൽ ഇവിടെ തന്നെ ചികിൽസിക്കാനും മടങ്ങിപ്പോകാനും സൗകര്യമുണ്ടാകും. കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വിട്ടുകൊടുക്കുന്നതിനും സാംസ്‌കരിക്കുന്നതിനും ജാഗ്രത വേണം. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ സജ്ജീകരിക്കുന്നതിന് നടപടിയായിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പൊതുസ്‌ഥലങ്ങളിൽ കിയോസ്‌കുകൾ സ്‌ഥാപിച്ച് പരിശോധന വർധിപ്പിക്കും. ഇതിനായി 167 സ്‌ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 57 കിയോസ്‌കുകൾ പ്രവർത്തന സജ്‌ജമാണ്. കോവിഡാനന്തര ചികിൽസ ഊർജിതപ്പെടുത്തും. പോസ്‌റ്റ് കോവിഡ് കെയർ സെന്റർ ആരോഗ്യവകുപ്പ് ആരംഭിക്കും. ടെലി മെഡിസിൻ സൗകര്യം പരമാവധി വിപുലപ്പെടുത്തും.
2020 ഒക്‌ടോബർ 29 ലെ സമ്പൂർണ്ണ സംസ്‌ഥാന കോവിഡ് അവലോകനം ഇവിടെ ലഭ്യമാണ്