ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍

By Staff Reporter, Malabar News
sc-sabarimala_malabar news
Ajwa Travels

ന്യൂഡെല്‍ഹി: ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം. ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടത് വസ്‌തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് എന്ന് കേരളം പ്രത്യേക അനുമതി ഹരജിയില്‍ ആരോപിച്ചു. കൂടാതെ പോലീസുകാരുള്‍പ്പടെ 250ല്‍ അധികം ആളുകള്‍ക്ക് ശബരിമലയില്‍ ഇതിനോടകം കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ഥാടകരുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

അതേസമയം ഹരജി അടിയന്തിരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്‌ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്‌ളോയീസ് ഫ്രണ്ട്, ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയില്‍ കോടതിയലക്ഷ്യം നല്‍കി. തുടര്‍ന്ന് 5000 പേര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള രജിസ്‌ട്രേഷന്‍ കേരള പോലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജനിതക മാറ്റം വന്ന വൈറസ് ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുകയാണെന്നും കോവിഡ് പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്‌തിട്ടില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. വൈറസ് ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യമൊന്നും തന്നെ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും കേരളം ആരോപിച്ചു.

Read Also: വിഴിഞ്ഞം തുറമുഖം ഇനി അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബ്; ഔദ്യോഗിക പ്രഖ്യാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE