ക്വാറന്റെയ്‌നിൽ തുടരുമ്പോൾ പുറത്തു പോയി; മലയാളിക്ക് 10 ലക്ഷം രൂപ പിഴ

By Team Member, Malabar News
Fine For Violating Quarantine rules
Ajwa Travels

അബുദാബി: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്ന മലയാളി അനുമതി ഇല്ലാതെ പുറത്തു പോയതിന് ലക്ഷങ്ങളുടെ പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് 50,000 ദിർഹം(ഏകദേശം 10 ലക്ഷം രൂപ) പിഴയായി ഈടാക്കിയത്.

ക്വാറന്റെയ്ൻ ദിവസങ്ങളിൽ 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇതേ തുടർന്ന് 9ആം ദിവസം പിസിആർ പരിശോധന നടത്താൻ പുറത്തു പോയതാണ് പിഴ ഈടാക്കാൻ കാരണമായത്. എന്നാൽ ആരോഗ്യ വിഭാഗത്തിൽ നിന്നും അനുമതി ലഭിച്ചതിന് ശേഷമാണ് പരിശോധനക്ക് പുറത്തു പോയതെന്ന് ഇദ്ദേഹം വ്യക്‌തമാക്കുന്നുണ്ട്.

ക്വാറന്റെയ്ൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിന് ശേഷം 2 ദിവസങ്ങളിൽ നടത്തിയ പിസിആർ ടെസ്‌റ്റുകളിലും നെഗറ്റീവ് ആയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഈടാക്കിയ വിവരം അറിയുന്നത്. ഉടൻ തന്നെ പബ്ളിക് പ്രോസിക്യൂഷനിൽ പരാതിപ്പെട്ട് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം.

Read also: ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE