ന്യൂഡെല്‍ഹി : തെന്നിന്ത്യന്‍ അഭിനേത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഡെല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുഗന്‍, ബിജെപി ദേശീയ സെക്രട്ടറി സി ടി രവി, ദേശീയ വക്‌താവ് സംബിത് പത്ര എന്നിവര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് വക്‌താവായിരുന്നു ഖുശ്ബു പാര്‍ട്ടിയില്‍ നിന്നും രാജി വച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പിന്നാലെ തന്നെ എഐസിസി വക്‌താവ് സ്‌ഥാനത്ത് നിന്നും ഖുശ്ബുവിനെ പാര്‍ട്ടി നേതൃത്വങ്ങള്‍ നീക്കം ചെയ്‌തിരുന്നു. ഇതോടെ നടി ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിലാണെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നു വന്നത്. അവയെല്ലാം യാഥാർഥ്യമാക്കി കൊണ്ട് ഇപ്പോള്‍ താരം ബിജെപിയുടെ ഭാഗമായിരിക്കുകയാണ്.
പാര്‍ട്ടിയുമായി ഇനിയും യോജിച്ചു പോകാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്‌തമാക്കി കൊണ്ടാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിക്ക് രാജി കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടിക്കുള്ളിലെ അടിച്ചമര്‍ത്തലുകളും, ജനസമ്മതിയില്ലാത്ത ആളുകള്‍ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുന്നിട്ടു നില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്‌തമാക്കിയിരുന്നത്. ഏറെനാളുകളായി ഖുശ്ബു ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസുമായി ഉള്ള നടിയുടെ പ്രശ്‌നങ്ങളും അഭ്യൂഹങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു.
Read also : കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്