കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം. ഇതര സംസ്‌ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും.
തൊഴിലാളികളുടെ ക്യാംപിൽ നിന്ന് നേരത്തെ എൽഎസ്‌ഡി സ്‌റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അക്രമമുണ്ടായ ക്യാംപിൽ അഞ്ഞൂറോളം തൊഴിലാളികളാണ് ഉള്ളത്. അന്തേവാസികളിൽ മലയാളികളും ഉൾപ്പെടുന്നുവെന്നും പോലീസ് പറഞ്ഞു.
കിഴക്കമ്പലത്ത് പോലീസ് വാഹനം കത്തിച്ചതിൽ ദുരൂഹതയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. സാധാരണ വസ്‌തുക്കൾ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാൻ മറ്റ് വസ്‌തുക്കളോ രാസപഥാർഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
കിഴക്കമ്പലം അക്രമണത്തില്‍ ഇതുവരെ 50 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 11 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്.
നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് വധശ്രമം, പോലീസ് വാഹനം തകര്‍ക്കൽ എന്നിങ്ങനെ രണ്ടു കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഉഗ്യോഗസ്‌ഥരെ സംഘം ചേര്‍ന്ന് അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, കൈയ്യേറ്റം തുടങ്ങിയ ഗരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു