കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം കൊണ്ടുവന്ന ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങൾക്കാണെന്നും ഗിരീഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
കവർച്ച നടന്ന ദിവസവും നിരവധി തവണ ഗിരീഷ് ധർമ്മരാജനെ ഫോണിൽ വിളിച്ചിരുന്നു. ആലപ്പുഴ ജില്ല ട്രഷറർ കെജി കർത്തയുടെയും തൃശൂരിലെ നേതാക്കളുടെയും മാെഴിയുടെ അടിസ്‌ഥാനത്തിലാണ് ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്‌തത്.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അദ്ദേഹവും കുഴൽപ്പണവുമായി ബിജെപിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്‌ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും.
Must Read: ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ