ലഖ്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യം വിവാദത്തില്‍. യുപിയിലെ വികസനമെന്ന രീതിയില്‍ നൽകിയ പരസ്യത്തിലെ ഫ്‌ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
പരസ്യത്തിന് താഴെയുള്ള കൊളാഷിൽ നീലയും-വെള്ളയും കലര്‍ന്ന പെയിന്റും മഞ്ഞ ടാക്‌സികളും ഉള്ള ഫ്‌ളൈ ഓവര്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നിര്‍മിച്ചതാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്‌താക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് ബിജെപിയേയും യോഗിയേയും പരിഹസിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി രംഗത്തെത്തി.
യോഗി ആദിത്യനാഥ് യുപിയിൽ ഉണ്ടാക്കിയ വികസനമെന്നാൽ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഉണ്ടാക്കിയ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്‌ടിക്കുക എന്നതാണോ എന്ന് അഭിഷേക് ചോദിച്ചു. ഫുള്‍ പേജ് പരസ്യമായിരുന്നു യോഗി സർക്കാർ പത്രത്തിൽ നല്‍കിയിരുന്നത്.
Read also: ‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ