കോട്ടയം: കേരളത്തെ നടുക്കി കോട്ടയം നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവമാണ് ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് തരത്തില്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. പുലര്‍ച്ചെ മുന്ന് മണിയോടെയാണ് വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) വിനെ കൊലപ്പെടുത്തി ജോമോന്‍ കെ ജോസ് എന്നയാൾ കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.
കാപ്പ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കിയ വ്യക്‌തിയാണ് കൊല നടത്തിയ ജോമോന്‍ കെ ജോസ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രതി ജോമോന്റെ സംഘത്തെ കോട്ടയത്തെ മറ്റൊരു ഗുണ്ടയായ സുര്യന്‍ എന്നയാളുടെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷാനെ ആക്രമിച്ചതിന് പിന്നില്‍. കൊല്ലപ്പെട്ട ഷാനും സുര്യനും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇയാളെ ആക്രമിച്ചതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജോമോന്‍ കെ ജോസ് കോട്ടയത്ത് തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് കോട്ടയം എസ്‌പി ഡി ശില്‍പ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഷാനെ കൊലപ്പെടുത്താന്‍ ജോമോന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. മര്‍ദ്ദിക്കുകയായിരുന്നു ലക്ഷ്യം, എന്നാല്‍ യുവാവ് മരിക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും എസ്‌പി അറിയിച്ചു.
Read Also: കോഴിക്കോട് ജില്ലയിൽ ഒമൈക്രോൺ സാമൂഹ്യ വ്യാപനം നടന്നതായി വിദഗ്‌ധർ