കോഴിക്കോട്: ജില്ലയിൽ സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പാ മാനേജർ മാനന്തവാടി സ്വദേശി പിഎസ് വിഷ്‌ണു, മഞ്ചേരി സ്വദേശി മഹ്‌റൂഫ് എന്നിവരാണ് അറസ്‌റ്റിലായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള നാച്ചുറൽ വെൽനെസ് സ്‌പാ സ്‌ഥാപനം കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയത്. കേന്ദ്രത്തിൽ ഉണ്ടായിരുന്ന മൂന്ന് സ്‌ത്രീകളെ രക്ഷപെടുത്തി.
കേന്ദ്രത്തിലുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ സ്‌ത്രീകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, സ്‌പാ ഉടമകൾ ഒളിവിലാണ്. ഉടമകളായ വയനാട് സ്വദേശി ക്രിസ്‌മി, തൃശൂർ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്‌ക് ജോസ് എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. കോർപറേഷന്റെ അനുമതി ഇല്ലാതെയാണ് സ്‌പാ പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിലൂടെയാണ് ഇവർ ഉപഭോക്‌താക്കളെ കണ്ടെത്തുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി സ്‌ത്രീകളെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. അനുമതി ഇല്ലാതെ സ്‌ഥാപനം നടത്തിയതിനും ഉടമകൾക്കെതിരെ കേസെടുത്തു.
Read Also: കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം