മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മകന് ഐഎഎസ് ലഭിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ് ചെന്നിത്തലക്ക് എതിരെ കെടി ജലീലിന്റെ ഗുരുതര ആരോപണം.
സ്വന്തം മകന് ഐഎഎസ് കിട്ടാൻ വഴിവിട്ട നീക്കം നടത്തിയ ചെന്നിത്തല മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പിജി കോഴ്സിന് സീറ്റൊപ്പിക്കാൻ ബാര്‍ മുതലാളിയേയും കൂട്ടിപ്പോയി ഒരു കോടി കൈക്കൂലി കൊടുത്തുവെന്നും മന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
തവനൂരിൽ മാറ്റത്തിന്റെ കാറ്റു വീശുന്നതായി ചെന്നിത്തല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ തോന്നുന്നുവെങ്കിൽ അവിടെ വന്ന് മൽസരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നതായും കെടി ജലീൽ കുറിച്ചു. കൂടാതെ കോൺഗ്രസിലെ സംഘി ഗ്രൂപ്പിന്റെ ‘തലൈവർ’ എന്നിങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്ക് അർഹനാണ് പ്രതിപക്ഷ നേതാവെന്നും ജലീൽ പരിഹസിച്ചു.
Read Also: കോവിഡ് വാക്‌സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം