കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ

By Trainee Reporter, Malabar News
KV Thomas
കെവി തോമസ്
Ajwa Travels

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. കെവി തോമസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യില്ല. പകരം എഐസിസി അംഗത്വത്തിൽ നിന്നും രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ.

കെവി തോമസിനെ താക്കീത് ചെയ്യാനും ശുപാർശ ചെയ്‌തിട്ടുണ്ട്‌. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷക്ക് കൈമാറും. അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ്. കെവി തോമസിനെതിരായ നടപടി തീരുമാനിക്കാനാണ് എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11.30നായിരുന്നു യോഗം.

അതേസമയം, നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെവി തോമസിന്റെ ആവശ്യവും എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്തതിനും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതിനും എതിരെയാണ് നടപടി.

സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുണ്ടെന്നും കെവി തോമസ് നേരത്തെ വിശദീകരണ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. എകെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെവി തോമസ് നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും വ്യക്‌തമാക്കിയിരുന്നു. അതേസമയം, അച്ചടക്ക സമിതിയുടെ നടപടിയിൽ കെവി തോമസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ്‌ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE