കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കവരത്തിയിലേക്ക് തിരികെ എത്താനുള്ള നിർദ്ദേശം ലഭിച്ചു. ഒരാഴ്‌ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട് ചെയ്യാനാണ് നിർദ്ദേശം. ഓഫിസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫിസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിവരം.
ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി വരുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫിസ് തുടങ്ങിയത്. കേരളത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് ഏറെ സഹായകരമായിരുന്ന ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
Most Read: വളർത്തുനായയെ തല്ലിക്കൊന്ന സംഭവം; കുറ്റപത്രം വേഗത്തിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി