തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം സങ്കീർണമാകുമ്പോഴും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്‌ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് എൽഡിഎഫ് നിർദ്ദേശിച്ചത്. ഇടത് മുന്നണി യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവുകയാണ് എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അടുത്ത മാസത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 15000 ആകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും നിയമ ലംഘനങ്ങൾക്ക് പിഴത്തുക കൂട്ടണമെന്നും എൽഡിഎഫ് നിർദ്ദേശിച്ചു. സാഹചര്യം കണക്കിലെടുത്ത് എൽഡിഎഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചെന്ന് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.