തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം. സുധീരനെ അനുനയിപ്പിച്ച് രാഷ്‌ട്രീയകാര്യ സമിതിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്.
ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തും. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും. സംഘടനയെ ശക്‌തിപ്പെടുത്താനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവെച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
രാജിയില്‍ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന വിഎം സുധീരന്റെ നടപടിയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് കടുത്ത അതൃപ്‌തിയുണ്ട്. അതേസമയം, കെപിസിസി, ഡിസിസി ഭാരവാഹി നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇന്നും നാളെയുമായി അവസാനവട്ട ചര്‍ച്ചകള്‍ നടക്കും. കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ചര്‍ച്ചകളില്‍ പങ്കാളിയാകും.
Also Read: അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ