തിരുവനന്തപുരം: താന്‍ പാർട്ടിയിൽ ചേര്‍ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന് . കേരളത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് വഴി. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും ഇ ശ്രീധരന് പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞുവെന്നും ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങി സംസ്ഥാനത്തിന് വേണ്ടി നല്ലത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്-എല്‍ഡിഎഫ് പക്ഷത്ത് ചേരില്ല. സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ്. ബിജെപിയോട് പണ്ടേ സഹാനുഭൂതിയുണ്ട്. 20 വര്‍ഷത്തിന് ഇടയില്‍ നല്ല വ്യവസായങ്ങൾ കേരളത്തില്‍ വന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഇ ശ്രീധരന് ചൂണ്ടിക്കാട്ടി.
അതേസമയം കേന്ദ്രസർക്കാരിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ബിജെപിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചതാണ്. മോദി സര്‍ക്കാരിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. പിണറായി വിജയന് ഏകാധിപതിയാണ്. എല്ലാം ഒറ്റക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് പിണറായി. ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര അധികാരം നല്‍കിയിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു.
Read Also: സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്