മുംബൈ: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എൽഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു.
‘ഈയവസരത്തില്‍ പ്രവചനം നടത്താന്‍ ഞാനില്ല. ജനങ്ങള്‍ സമയമാകുമ്പോള്‍ വിലയിരുത്തി വോട്ട് രേഖപ്പെടുത്തും. എന്നാല്‍ എന്റെ വ്യക്‌തിപരമായ അഭിപ്രായത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും’, പവാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിടത്തും ബിജെപി വന്‍ തിരിച്ചടി നേരിടുമെന്നും എന്നാൽ അസമിൽ ബിജെപി ഭരണം നിലനിർത്താനാണ് സാധ്യതയെന്നും ശരദ് പവർ വ്യക്‌തമാക്കി. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Read also: സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ