കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 193 സീറ്റുകളിൽ ധാരണയിലെത്തി. 101 സീറ്റുകളുടെ കാര്യം ഇനിയും തീരുമാനമാകാനുണ്ട്. ധാരണയിൽ എത്തിയ സീറ്റുകളിൽ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തിൽ കോൺഗ്രസും മൽസരിക്കും.
പിസിസി ആസ്‌ഥാനമായ ബിധാൻ ഭവനിൽ നടന്ന രണ്ടാംവട്ട ചർച്ചയിൽ 116 സീറ്റുകളുടെ കാര്യത്തിലാണ് ധാരണയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് ലഭിച്ച 77 സീറ്റുകളിൽ വിജയിച്ച കക്ഷികൾ തന്നെ മൽസരിക്കാൻ ആദ്യഘട്ടത്തിൽ ചർച്ചയിൽ തീരുമാനിച്ചിരുന്നു.
ഫെബ്രുവരി 28ന് ഇടതുമുന്നണി സംഘടിപ്പിക്കുന്ന ബ്രിഗേഡ് റാലിയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ ക്ഷണിക്കാനും തീരുമാനിച്ചു. ഇടതുമുന്നണി അധ്യക്ഷൻ ബിമൻ ബോസ്, സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പിസിസി അധ്യക്ഷൻ അധീർ ചൗദരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Read also: റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷം; ശശി തരൂർ അടക്കം 8 പേർക്ക് എതിരെ കേസ്, രാജ്യദ്രോഹക്കുറ്റം ചുമത്തി