പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്‌തി തെളിയിച്ച് ഇടതുപക്ഷം. 18 സീറ്റില്‍ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റുകളില്‍ 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതില്‍ മാഞ്‌ജി മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാര്‍ഥി 30000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്.
അഗിയോണില്‍ 74277 വോട്ട് നേടിയ ഇടത് സ്‌ഥാനാര്‍ഥിക്ക് 40826 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ബാല്‍റാംപൂരില്‍ 53078, ബിബൂതിപൂരില്‍ 25997, ഘോസിയില്‍ 22091, പാലിഗഞ്ചില്‍ 20304 വോട്ടുകൾക്കും ഇടതുപക്ഷം മുന്നിലാണ്. തരാരിയില്‍ 33452, തേഘ്രയില്‍ 21085, സിറാഡെയില്‍ 22446 എന്നിങ്ങനെയാണ് മഹാ സഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷത്തിന് മറ്റിടങ്ങളിലുള്ള ലീഡ് നില. കൂടാതെ രണ്ട് മണ്ഡലങ്ങളില്‍ 15000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇടതുപക്ഷം മുന്നിട്ട് നില്‍ക്കുന്നത്.
അതേസമയം ബിഹാറില്‍ ശക്‌തമായ പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും അവസാനത്തെ ലീഡ് നില അനുസരിച്ച് എന്‍ഡിഎ 124 ഇടങ്ങളിലും മഹാസഖ്യം 112 സീറ്റിലും മുന്നിലുണ്ട്.
Read also: ബിഹാര്‍ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍