മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ പരിചയ സമ്പത്ത് കുറഞ്ഞ യുവാവായ തേജസ്വി യാദവ്. ഇതാണ് ബിഹാർ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ശരത് പവാര്‍ പറഞ്ഞു.
ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം ചിലപ്പോള്‍ മാറ്റം കൊണ്ടുവരില്ല. പക്ഷേ അത് മാറ്റങ്ങള്‍ക്കുള്ള വഴിയൊരുക്കുമെന്ന് ശരത് പവാര്‍ വ്യക്‌തമാക്കി. തേജസ്വി യാദവ് തെരഞ്ഞെടുപ്പിനെ നേരിട്ട രീതി ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന മഹാസഖ്യം പിന്നീട് പുറകോട്ട് പോകുന്ന കാഴ്‌ചയാണ് ബിഹാറില്‍ കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നിനിടെ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് എന്‍ഡിഎ 121 മുന്നിലാണ്. മഹാസഖ്യം 114 സീറ്റുമായി തൊട്ടുപിറകിലുമുണ്ട്.
Read also: ഹരിയാനയില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്