ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല ഹരജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും. ലൈഫ് മിഷന്‍ സിഇഒ യുവി ജോസാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്
ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും അനില്‍ അക്കരയുടെ പരാതിയില്‍ തരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്നും ഹരജിയില്‍ പറയുന്നു.
യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിക്ക് ധാരണാ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്‌ഥ തലത്തില്‍ അഴിമതി നടത്തിയെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിനെതിരായ ഹരജി തള്ളിയത്.
Read also: വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം