കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിലെ വീഴ്‌ചകളും, പോലീസ് നടപടികളും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അമരക്കാരനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ശക്‌തമായ വിമർശനം ഉയർന്നത്.
പോലീസിൽ ആർഎസ്എസ് സെല്ലുകൾ പ്രവർത്തിക്കുന്നു. ഇത് തടയാൻ സർക്കാരിനോ പാർട്ടിക്കോ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെയാണെന്നും വിമർശനമുയർന്നു.
റവന്യൂ വകുപ്പിനെയും ഏരിയാ സമ്മേളനത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. വകുപ്പിൽ വ്യാപകമായ പണപ്പിരിവാണ് നടക്കുന്നത്. ഇത് സർക്കാരിന് വലിയ ബാധ്യതയാകും. മുട്ടിൽ മരംമുറി വിവാദത്തിന് പിന്നിൽ സിപിഐയും, അവർ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ്.
തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുതൽ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവം കാണിച്ചു തുടങ്ങി. രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം തൃപ്‌തികരമല്ലെന്നും വിമർശകർ ചൂണ്ടികാണിക്കുന്നു.
Read Also: കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ