ന്യൂഡെൽഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ ‘ധാര്‍മികമായും സാമൂഹികമായും’ അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ കമിതാക്കൾ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഗുല്‍സ കുമാരി, ഗുര്‍വിന്ദര്‍ സിംഗ് എന്നിവര്‍ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞ ഹരജിയിൽ പെൺകുട്ടിയുടെ വീട്ടുകാർ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും പറഞ്ഞിരുന്നു.
പെൺകുട്ടിക്ക് 19ഉം ആൺകുട്ടിക്ക് 22ഉം വയസു പ്രായമുണ്ടെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ ആധാർ വീട്ടുകാരുടെ കൈവശമായതിനാൽ സംഭവിച്ച സാങ്കേതിക തടസം മാത്രമാണ് വിവാഹം വൈകാൻ കാരണമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ലിവ് ഇന്‍ റിലേഷൻഷിപ്പിന് അനുകൂലമായി സുപ്രീം കോടതി നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. അതിനാലാണ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ സംരക്ഷണം ആവശ്യപ്പെട്ട ഹരജിക്കാരോട് ലിവ് ഇന്‍ റിലേഷൻഷിപ്പിന് അംഗീകാരം നൽകാൻ ആവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. വാസ്‌തവത്തില്‍ ഹരജിക്കാർ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണ്. അത് ധാര്‍മികമായും സാമൂഹികമായും സ്വീകാര്യമല്ല. ഹരജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ കോടതി അപേക്ഷ തള്ളുകയായിരുന്നു. ജസ്‌റ്റിസ് എച്ച്എസ് മദാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്‌താവനയുമായി യുഎസ്