ന്യൂഡെൽഹി: ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് ജയശ്രീ താക്കൂർ അധ്യക്ഷയായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പ്രായപൂർത്തിയായ സ്‍ത്രീയും പുരുഷനും ലിവിംഗ് ടുഗെദറിലാണെന്നും സ്‍ത്രീയുടെ കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇതിനാൽ ഒരുമിച്ച് ജീവിക്കാൻ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രണ്ട് പേർ കോടതിയെ സമീപിച്ചിരുന്നു. 22 വയസുകാരിയായ സ്‍ത്രീയും 19 വയസുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
Read Also: വീണ്ടും ജനവിധി തേടാൻ മമത; ഭവാനിപൂരില്‍ നിന്നും മൽസരിക്കുമെന്ന് റിപ്പോർട്