പാറ്റ്‌ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര്‍ സൃഷ്‌ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍.
‘എല്‍ ജെ പിക്ക് നിതീഷ് കുമാറിന്റെ രാഷ്‌ട്രീയത്തോട് യോജിച്ച് പോകാന്‍ സാധിക്കില്ല. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ബീഹാറിലെ ദളിതര്‍ക്കിടയില്‍ വിഭാഗീയത സൃഷ്‌ടിച്ചയാളാണ് നിതീഷ്. സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യുവുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത്. നിതീഷിന്റെ നയങ്ങളെ അംഗീകരിക്കുന്നു എന്നല്ല അതിനര്‍ത്ഥം’- പാസ്വാന്‍ പറഞ്ഞു
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28ന് നടക്കാനിരിക്കേ ചിരാഗ് പാസ്വാന്‍ എന്‍ ഡി എ സഖ്യമുപേക്ഷിച്ച് പുറത്തുപോയത് വലിയ ആശയക്കുഴപ്പമാണ് സൃഷ്‌ടിച്ചത്. ജെ ഡി യു നേതാവ് നിതീഷ് കുമാറുമായുളള തര്‍ക്കങ്ങള്‍ കാരണമാണ് ചിരാഗ് പാസ്വാന്‍ സഖ്യം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ബീഹാറിലെ ബി ജെ പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക് ജനശക്‌തി പാര്‍ട്ടിയിലേക്ക് പോയിരുന്നു. മൂന്ന് ഘട്ടങ്ങളായി ഒക്‌ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലാണ് ബീഹാറിൽ വോട്ടെടുപ്പ്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
Read also: ബോളിവുഡിനെ മുംബെയില്‍ നിന്ന് മാറ്റാമെന്ന് കരുതേണ്ട; ഉദ്ധവ് താക്കറെ