തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതലാണ് സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകള്‍ തകരുമെന്നും, ബിജെപിയുടെ പ്രതീക്ഷകള്‍ അസ്‌തമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി ശക്‌തമായി തിരിച്ചടിച്ചു. സര്‍ക്കാരിനെ പറ്റി അപവാദങ്ങള്‍ പ്രചരിപ്പിച്ചത് കൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ യുഡിഎഫ് പാലാരിവട്ടം പാലം പോലെ തകരുകയാണെന്നും, തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി വര്‍ഗീയ വിഷം പ്രചാരണത്തില്‍ കലര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്‌ഥാനത്ത് നടന്ന സിപിഐഎം പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ പറ്റിയും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 4 മാസത്തിനിടെ 5 സിപിഐഎം പ്രവര്‍ത്തകര്‍ സംസ്‌ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഇവയുടെയെല്ലാം സത്യാവസ്‌ഥ പറയുന്നതില്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പിന്നോട്ട് മാറിയാലും ജനങ്ങളുടെ ഉള്ളില്‍ പ്രതിഷേധവും വേദനയും എന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്.
Read also : നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍