ന്യൂഡെൽഹി: കർഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാന-ഡെല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷാവസ്‌ഥ. കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഘർഷാവസ്‌ഥ ഉടലെടുത്തത്. പോലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റി.
ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധക്കാർ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി. ഡെല്‍ഹി പോലീസ് സിന്ദാബാദ് ബോര്‍ഡുകളുമായാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. രംഗം ശാന്തമാക്കാൻ പോലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി