തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനും നിലവിലുള്ള നിയന്ത്രണം തുടരും.
ഇന്ന് നടന്ന അവലോകന യോഗത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുമെന്നാണ് സൂചനകൾ ഉണ്ടായിരുന്നത്. എന്നാൽ യോഗത്തിൽ ആരോഗ്യവകുപ്പ് ഇതിനെ ശക്‌തമായി എതിർത്തു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയാൽ അത് രോഗവ്യാപനം ഉയരാൻ കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് യോഗത്തിൽ വ്യക്‌തമാക്കിയത്.
കൂടാതെ ബാറുകളിൽ പാഴ്‌സൽ വിതരണം തന്നെ തുടരാനും യോഗത്തിൽ തീരുമാനിച്ചു. സംസ്‌ഥാനത്തെ സിനിമ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് അനുമതി നൽകിയില്ല. രോഗവ്യാപന സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ അനുമതി നൽകാതിരുന്നത്.
Read also: എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ഛദ്ദയോട് രാഖി സാവന്ത്