തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാനത്ത് 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്‌ജയ് കൗൾ അറിയിച്ചു.
സംസ്‌ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77,478 പേരാണ് ഏപ്രിൽ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,03,02,238 പേർ സ്‌ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണുള്ളത്. ആബ്‌സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥരുടെ വിഭാഗത്തിൽ 41,904 പോസ്‌റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.
Most Read| ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ ജസ്‌റ്റിൻ ട്രൂഡോ; പ്രതിഷേധം അറിയിച്ച് ഇന്ത്യ