ന്യൂഡെൽഹി: ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഏത് വിഷയത്തിലും സംവാദം നടത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് പ്രഹസനമാണെന്ന് ചിദംബരം ആരോപിച്ചു.
“പാർലമെന്റ് സമ്മേളനത്തിന്റെ തലേന്ന്, ‘ഏത് വിഷയവും’ ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലും ആദ്യ ഇനത്തിലും കാർഷിക ബില്ലുകൾ ഒരു ചർച്ചയും കൂടാതെ അസാധുവാക്കി,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
On the eve of the Parliament session, the Prime Minister offered to debate “any issue”
On the first day and on the first item of business, the farm bills were repealed without a debate!
— P. Chidambaram (@PChidambaram_IN) November 30, 2021
“ഇരുപക്ഷവും സമ്മതിക്കാത്തപ്പോൾ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി, ഇരുപക്ഷവും സമ്മതിച്ചപ്പോൾ ബില്ലുകൾ ചർച്ചയില്ലാതെ റദ്ദാക്കി. എന്തായാലും സംവാദമുണ്ടായില്ല,”- അദ്ദേഹം കൂട്ടിച്ചേർത്തു. സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ; ചിദംബരം പരിഹസിച്ചു.
The Bills were passed without a debate when the two sides did not agree, the Bills were repealed without a debate when the two sides agreed. Whichever way, there was no debate!
— P. Chidambaram (@PChidambaram_IN) November 30, 2021
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇരു സഭകളിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളി കേന്ദ്രം ഏകപക്ഷീയമായി ബിൽ പാസാക്കുക ആയിരുന്നു.
Long live debate-less Parliamentary democracy!
— P. Chidambaram (@PChidambaram_IN) November 30, 2021
Most Read: ഏത് വെല്ലുവിളികളെയും നേരിടും; നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു