തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും, തനിക്കെതിരെ കസ്‌റ്റംസിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി താന്‍ കസ്‌റ്റഡിയില്‍ കഴിയുകയാണെന്നും, ഇതുവരെ തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കസ്‌റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കും. തനിക്കെതിരായി ആകെയുള്ളത് കേസിലെ ഒരു പ്രതിയുടെ മൊഴി മാത്രമാണെന്ന് ശിവശങ്കര്‍ വ്യക്‌തമാക്കുന്നു. അതിനാല്‍ത്തന്നെ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിക്കാനാവില്ലെന്നും, തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കൂടാതെ താന്‍ ചികില്‍സയില്‍ ആണെന്ന കാര്യവും ശിവശങ്കര്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read also : സ്‌കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം