ലൗ ജിഹാദ് നിയമം; ഉത്തര്‍പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്

By Team Member, Malabar News
love jihad
Representational image
Ajwa Travels

ഭോപ്പാല്‍ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്‌ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല്‍ സംസ്‌ഥാനത്ത് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50,000 രൂപ വരെ പിഴയും, 2 മുതല്‍ 10 വര്‍ഷം വരെ തടവും ലഭിക്കുന്നതാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം പാസാക്കിയതിന് പിന്നാലെ തന്നെ മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ ഇതേ നിയമം പാസാക്കുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

നിര്‍ബന്ധവും, സത്യസന്ധമല്ലാത്തതുമായ മതപരിവര്‍ത്തനം തടയുന്നതിനാണ് ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നാണ് യുപി വ്യക്‌തമാക്കിയത്. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് 10 വര്‍ഷം വരെയാണ് യുപിയിലും ശിക്ഷ ലഭിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി മുതല്‍ വിവാഹ ആവശ്യത്തിന് മാത്രമായി ഒരു സ്‌ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. കൂടാതെ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്‍കണമെന്നും നിയമത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.

നിലവില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും, മധ്യപ്രദേശിലുമാണ് നിയമം പാസാക്കിയിട്ടുള്ളത്. ഹിന്ദു യുവതികള്‍ വിവാഹത്തിനായി മതം മാറുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ബിജെപി വ്യക്‌തമാക്കുന്നത്.

Read also : സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE