‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര

By Syndicated , Malabar News
mahua-moitra
Ajwa Travels

കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം എന്താണ് ഉള്ളത് എന്നായിരുന്നു മഹുവയുടെ ചോദ്യം. ഇക്കാര്യം തനിക്ക് മാത്രം തോന്നുന്നതാണോ അതോ രാജ്യത്തിന്റെ തലയ്‌ക്ക് തന്നെ ഓളമാണോ എന്നും മഹുവ ചോദിച്ചു.

വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ വെച്ചാണ് ഷെയ്ഖ് ഫരീദെന്ന 12കാരന് വെടിയേറ്റത്. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോസ്‌റ്റ് ഓഫീസില്‍ പോയി മടങ്ങവേ ആള്‍ക്കൂട്ടവും സംഘര്‍ഷവും കണ്ട് ഫരീദ് അവിടെ നിന്നുവെന്നും സാഹചര്യം മോശമായതിനെ തുടർന്ന് പോലീസ് വെടിയുതിർത്തു എന്നുമാണ് പ്രദേശ വാസികൾ പറയുന്നത്. ഫരീദിന്റെ മുന്നിൽ നിന്നാണ് പോലീസ് ആക്രമിച്ചതെന്നും നെഞ്ചിൽ വെടിയേറ്റതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്.

ഫരീദിനെ കൂടാതെ മൈനുൾ ഫഖ് എന്ന 30കാരനുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മൈനുളിനു നേരെ പൊലീസ് വെടിവെക്കുന്നതും മരിച്ചു വീണതിന് പിന്നാലെ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തിന്റെ ഭീകരത വെളിപ്പെട്ടത്.

പോലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. സംഭവത്തില്‍ ബിജയശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ബിജോയ് ശങ്കര്‍ കടുത്ത സംഘപരിവാര്‍ അനുഭാവിയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

Read also:ഗുജറാത്ത് ടൂറുമായി മുനവർ ഫാറൂഖി; ഷോ അനുവദിക്കില്ലെന്ന് ബജ് റംഗ് ദള്‍ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE