തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും മലപ്പുറത്തെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി.
ലീഗിന്റെ കോട്ടയായ മലപ്പുറത്ത് ഇത്തവണ സാനുവിന് മികച്ച പോരാട്ടം കാഴ്‌ചവെച്ചു നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. യുവജനതക്ക് അവസരം നല്‍കുന്നത് ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നുണ്ട്.
യുഡിഎഫ് തരംഗം ആഞ്ഞുവീശിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.60 ലക്ഷം വോട്ടിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ സാനുവിലൂടെ മികച്ച ജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
Read Also: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി