മുംബൈ: തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിച്ചിരുന്ന ലോവർപരേൽ ഭാരത് ടെക്‌സ്‌റ്റൈൽ മിൽ ടവറിലെ ഫ്ളാറ്റിലാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാലാഞ്ചിറ ഓൾഡ് പോസ്‌റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്‌ച മങ്ങുകയും സുജക്ക് ശാരീരിക അസ്വസ്‌ഥതകൾ ഉണ്ടാവുകയും ചെയ്‌തതിൽ ഇരുവരും നിരാശരായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യ സ്‌ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്‌തിരുന്നത്. മുംബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്‌ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അരുണിന്റെ മൃതദേഹം തിരുവനന്തപുരം നാലാഞ്ചിറയിലേക്കും കൊണ്ടുപോകും.
Most Read: മഴ കനക്കുന്നു; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ച് വിട്ടു