കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് ഇന്നലെ നടന്ന സ്‌ഫോടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കും. 2 അതിഥി തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ ജില്ലാ കളക്‌ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തഹസീല്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സ്‌പ്ലോസീവ്‌സ് ആക്റ്റിന്റെ 9ാം വകുപ്പ് പ്രകാരമാണ് അന്വേഷണം.
ഫോര്‍ട്ട് കൊച്ചി സബ് കളക്‌ടർ ഡോ. ഹാരിസ് റഷീദ് ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപമുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. മതിയായ സുരക്ഷ ഇല്ലാതെയും അനധികൃതമായും ആണ് കെട്ടിടത്തില്‍ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്‌തുക്കൾ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്‌ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
Read also: രാത്രിയിലും സമരം തുടര്‍ന്ന് എം പിമാര്‍
പുത്തേന്‍ വീട്ടില്‍ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടന്നും കളക്‌ടർ അറിയിച്ചു.