കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ് സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു.
‘2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗ്‌ളാദേശി നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ബിജെപി ബംഗ്ളാദേശിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ഇടയില്‍ പ്രധാമന്ത്രി ബംഗ്ളാദേശില്‍ എത്തിയിരിക്കുന്നു. വോട്ട് ചോദിക്കുന്നു. എന്തുകൊണ്ട് വിസ റദ്ദാക്കുന്നില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും,’ മമതാ ബാനര്‍ജി പറഞ്ഞു.
അതേസമയം ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും സംഘർഷവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈസ്‌റ്റ് മിഡ്നാപൂരിൽ സുവേന്ദു അധികാരിയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും പരാതിയുണ്ട്. വോട്ടെടുപ്പ് തട്ടിപ്പ് തടയാനുള്ള ശ്രമത്തിനിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സോമേന്ദു അധികാരി പറഞ്ഞു.
കൂടാതെ, സൽമോനിയിൽ സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപെട്ടിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. പോളിങ് തുടങ്ങുന്നതിന് മുൻപ് ജംഗൾ മഹൽ പ്രദേശത്ത് ബസ് കത്തിച്ചതും വാർത്തയായിരുന്നു. പോളിങ് ഉദ്യോഗസ്‌ഥരെ ബൂത്തിലാക്കി മടങ്ങിയ ബസാണ് കത്തിച്ചത്.
Read also: ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി