ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി

By Syndicated , Malabar News
suvendu-adhikari
Ajwa Travels

ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ്‌ മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് തട്ടിപ്പ് തടയാനുള്ള ശ്രമത്തിനിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും സോമേന്ദു പറഞ്ഞു.

‘തൃണമൂല്‍ ബ്ളോക്ക് പ്രസിഡണ്ട് രാം ഗോവിന്ദ് ദാസും ഭാര്യയും മൂന്ന് ബൂത്തുകളില്‍ പോളിങിന് തടസം സൃഷ്‌ടിക്കുകയായിരുന്നു. എന്റെ വരവ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. അതിനാല്‍ അവര്‍ എന്റെ കാറും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു,’ സോമേന്ദു അധികാരി പറഞ്ഞു. 20 മുതല്‍ 25ഓളം തൃണമൂല്‍ പ്രവര്‍ത്തകര്‍ കാര്‍ വളയുകയും തകര്‍ക്കുകയുമായിരുനു. പൊലീസ് ഉണ്ടായിരുന്നു എങ്കിലും ആരും സഹായിച്ചില്ലെന്ന് സോമേന്ദുവിന്റെ ഡ്രൈവര്‍ ഗോപാല്‍ സിങ് പറഞ്ഞു.

അതേസമയം, സൽമോനിയിൽ സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപെട്ടിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. പോളിങ് തുടങ്ങുന്നതിന് മുൻപ് ജംഗൾ മഹൽ പ്രദേശത്ത് ബസ് കത്തിച്ചതും വാർത്തയായിരുന്നു. പോളിങ് ഉദ്യോഗസ്‌ഥരെ ബൂത്തിലാക്കി മടങ്ങിയ ബസാണ് കത്തിച്ചത്.

Read also: ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE