കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ധന വിലക്കയറ്റത്തിന് എതിരെ ബംഗാളിലെ സിലിഗുരിയിൽ നടത്തിയ റാലിയിലാണ് മോദിക്ക് മറുപടിയുമായി മമത രംഗത്ത് എത്തിയത്. ബംഗാളിൽ ഞായറാഴ്‌ച നടന്ന മെഗാ റാലിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ പരിവർത്തനം നടക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി പരിവർത്തനം ഡെൽഹിയിലായിലായിരിക്കുമെന്നും ബംഗാളിൽ അതുണ്ടാകില്ലെന്നുമാണ് മമത പറഞ്ഞത്.
ഇന്ത്യക്ക് ഒരു സിൻഡിക്കേറ്റിനെക്കുറിച്ച് അറിയാം. മോദിയും അമിത് ഷായും ചേർന്ന സിൻഡിക്കേറ്റാണത്. ഞങ്ങൾ കളിക്കാൻ തയാറാണ്. ഒറ്റക്ക് കളിക്കാനും തയാറാണ്. ബിജെപി വോട്ട് വാങ്ങാൻ വരികയാണെങ്കിൽ പണം എടുത്ത് തൃണമൂലിന് വോട്ട് രേഖപ്പെടുത്തണം, മമതാ ബാനർജി പറഞ്ഞു.
ബിജെപിയുടെ നുണകൾ ആളുകൾ സഹിക്കില്ലെന്നും വോട്ടിനായി ബിജെപി കൈക്കൂലി നൽകുകയാണെങ്കിൽ എന്തുചെയ്യണമെന്ന് തങ്ങൾക്ക് അറിയാമെന്നും മമത അണികളോട് പറഞ്ഞു.
Read also: ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി