ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്.
പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്‌ച നടത്തും. ദേശീയ തലത്തില്‍ സംയുക്‌ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡെൽഹി സന്ദർശനത്തിലെ മറ്റൊരു ലക്ഷ്യം. ബുധനാഴ്‌ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.
Also Read: യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു