കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനര്‍ജി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച ചേര്‍ന്ന നിയമസഭാ കൗണ്‍സില്‍ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
മേയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. മമത നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്തു അധികാരിയോട് പരാജയപ്പെട്ടിരുന്നു എങ്കിലും ചട്ടപ്രകാരം ആറ് മാസം വരെ തിരഞ്ഞെടുപ്പില്‍ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്‌ഥാനത്തിരിക്കാം. ശേഷം ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതി.
അതേസമയം നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കും എന്നാണ് മമതയുടെ പ്രതികരണം.
Read also: മാനന്തവാടിയിലെ തോൽവി; ഡിസിസി സെക്രട്ടറി രാജിവച്ചു