കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ 2 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണ ശ്രമമാണോ എന്നും സംശയിക്കുന്നുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത്. കേശവൻ മാസ്‌റ്റർ സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. മരുമക്കൾ: വിനോദ്, പ്രവീണ, ഷിനു.
Read also: സുശാന്തിന്റെ ജീവിതം ആസ്‌പദമാക്കിയ സിനിമ തടയണം; കുടുംബത്തിന്റെ ഹരജി തള്ളി