തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍ എത്തിയതെന്നാണ് സൂചന. നേരത്തെ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിലായിരുന്നു. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്.
ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ മുൻഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. 60,000 രൂപ നൽകിയാണ് രാഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ മാസം 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. മാനസ സുഹൃത്തുക്കളുമായി താമസിച്ചിരുന്ന ഹോസ്‌റ്റലിൽ അതിക്രമിച്ചു കയറിയാണ് രാഖിൽ കൃത്യം നിർവഹിച്ചത്. പിന്നാലെ ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. ഇന്നലെയാണ് രഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബംഗാളിലേക്ക് പോയത്. ബിഹാർ പോലീസിന്റെ സഹകരണത്തോടെ ആയിരുന്നു കോതമംഗലം പോലീസിന്റെ അന്വേഷണം.
Read also: പെട്ടിമുടി ദുരന്തം; കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി