മണിപ്പൂരിൽ പിസിസി അധ്യക്ഷൻ പാർട്ടി വിട്ടു; പിന്നാലെ ബിജെപിയിൽ

By Syndicated , Malabar News
Chaltonlien-Amo
Ajwa Travels

ഇംഫാല്‍: മണിപ്പൂരില്‍ നിയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേ കോണ്‍ഗ്രസിന്റെ പിസിസി ഭാരവാഹി തന്നെ പാര്‍ട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്.

എന്നാൽ അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെയോ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എംപിസിസി അധ്യക്ഷൻ എന്‍ ലോകന്‍ പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രര്‍ത്തനങ്ങളുടെ പേരില്‍ അമോയെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് ചേക്കേറിയ ബിഷന്‍പൂര്‍ എംഎല്‍എ ഗോവിന്‍ദാസ് കൊന്തോജുമ്മിന്റെ പാത പിന്തുടര്‍ന്നാണ് അമോയും ബിജെപിയിലേക്ക് എത്തിയത്. മണിപ്പൂര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരന്‍ സിംഗിന്റെയും മുതിര്‍ന്ന നേതാവ് സമ്പിത് മിശ്രയുടെയും സാന്നിധ്യത്തിലാണ് അമോയുടെ പ്രവേശനം.

നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ടിക്കറ്റില്‍ മൽസരിച്ചാൽ നിയമസഭയിലേക്ക് എത്താമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് അമോയുടെ ചേരിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അമോയുടെ വരവ് പെര്‍സ്വാള്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ബിരന്‍ സിംഗ് പറയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE