ഇംഫാല്‍: മണിപ്പൂരില്‍ നിയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേ കോണ്‍ഗ്രസിന്റെ പിസിസി ഭാരവാഹി തന്നെ പാര്‍ട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്.
എന്നാൽ അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെയോ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എംപിസിസി അധ്യക്ഷൻ എന്‍ ലോകന്‍ പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രര്‍ത്തനങ്ങളുടെ പേരില്‍ അമോയെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് ചേക്കേറിയ ബിഷന്‍പൂര്‍ എംഎല്‍എ ഗോവിന്‍ദാസ് കൊന്തോജുമ്മിന്റെ പാത പിന്തുടര്‍ന്നാണ് അമോയും ബിജെപിയിലേക്ക് എത്തിയത്. മണിപ്പൂര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരന്‍ സിംഗിന്റെയും മുതിര്‍ന്ന നേതാവ് സമ്പിത് മിശ്രയുടെയും സാന്നിധ്യത്തിലാണ് അമോയുടെ പ്രവേശനം.
നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ടിക്കറ്റില്‍ മൽസരിച്ചാൽ നിയമസഭയിലേക്ക് എത്താമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് അമോയുടെ ചേരിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അമോയുടെ വരവ് പെര്‍സ്വാള്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ബിരന്‍ സിംഗ് പറയുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍