കണ്ണൂർ: പാനൂരിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല നടന്ന സമയത്ത് സ്‌ഥലത്ത് ഉണ്ടായിരുന്ന കൊച്ചങ്ങാടി സ്വദേശി അനീഷിനെയാണ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. നിലവിലെ എഫ്‌ഐആറിൽ അനീഷിന്റെ പേരില്ല. പ്രതി പട്ടികയിലെ പതിനൊന്ന് പേരും ഡിവൈഎഫ്ഐ പ്രവർത്തകരാണ്.
അതേസമയം, ഡിവൈഎഫ്ഐ മേഖലാ ട്രഷററും ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം നൽകിയതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കേസിൽ ആകെ 25 പ്രതികളാണുള്ളത്. തിരിച്ചറിഞ്ഞ 11 പേരെ ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്. റിമാൻഡിലുള്ള ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Also Read: രാഷ്‌ട്രീയ അക്രമങ്ങൾ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ; വി മുരളീധരൻ